കേരളവുമായുള്ള അതിർത്തിയിൽ അടച്ചിട്ട രണ്ടു റോഡുകൾ തുറക്കാമെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടക വ്യക്തമാക്കി. കണ്ണൂർ-ഇരിട്ടി-മാനന്തവാടി മൈസൂർ റോഡ്, കണ്ണൂർ-സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട്-മൈസൂർ റോഡ് എന്നീ റോഡുകളാണ് ചരക്കുഗതാഗതത്തിനായി കുറക്കാമെന്ന് കർണാടക സർക്കാർ സമ്മതിച്ചത്.
കർണാടക അഡ്വക്കേറ്റ് ജനറലാണ് സർക്കാരിനു വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായത്. ഇരട്ടി-കൂർഗ്-വിരാജ്പേട്ട് റോഡ് തുറക്കണം എന്നാണ് കേരളത്തിലെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ നാളെ തീരുമാനം അറിയിക്കാമെന്നാണ് കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. മംഗലാപുരം റോഡ് ആശുപത്രി ആവശ്യങ്ങൾക്കടക്കം നിരവധി പേർ ആശ്രയിക്കുന്നവതാണ്, അതിനാൽ ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post