കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
മദ്യാസക്തർക്ക് ബിവറേജസ് വഴി മദ്യം ലഭ്യമാക്കാനുള്ള ഉത്തരവിനെ പൂർണ്ണമായും ന്യായീകരിക്കുന്ന നയമാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേർ സംസ്ഥാനത്തുണ്ടെന്നും എല്ലാവരേയും ഈ സമയത്ത് ചികിത്സിക്കുക എന്ന് പറയുന്നത് പ്രയാസമാണെന്നും അതിനുള്ള സൗകര്യം നിലവിൽ സംസ്ഥാനത്ത് ഇല്ലെന്നും സർക്കാർ വാദിച്ചു.
എന്നാൽ കുറിപ്പടിയിൽ മദ്യം എഴുതി നൽകില്ലെന്ന് നേരത്തെ തന്നെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. കുറിപ്പടി നൽകാൻ ഡോക്ടർമാർ തയ്യാറല്ലെങ്കിൽ പിന്നെ സർക്കാർ ഉത്തരവ് കൊണ്ട് എന്താണ് പ്രയോജനമെന്ന് കോടതി ചോദിച്ചു.
മദ്യാസക്തർക്ക് ബിവറേജസ് വഴി മദ്യം എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയും ടി എൻ പ്രതാപനും കോടതിയെ സമീപിച്ചിരുന്നു, സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ്സും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും ശക്തമായി രംഗത്ത് വന്നിരുന്നു.
Discussion about this post