ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പ്രകമ്പനങ്ങൾ അവസാനിക്കുന്നില്ല.തമിഴ്നാട്ടിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ, 85 പേരും തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ്.മാർച്ച് 13 മുതൽ 15 വരെ നടന്ന സമ്മേളനത്തിൽ, ആയിരക്കണക്കിനാളുകളാണ് ഡൽഹി നിസാമുദ്ദീൻ മർകസിൽ ഒത്തു ചേർന്നത്. ഈ സംഭവമാണ് നിയന്ത്രണത്തിലായിക്കൊണ്ടിരുന്ന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയത്.
ഇതുവരെ തമിഴ്നാട്ടിൽ 571 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ, കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ചതിൽ പാകപ്പിഴകൾ വന്നതിനെ തുടർന്ന് 50 പേരെ തമിഴ്നാട് സർക്കാർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Discussion about this post