കോവിഡ്-19 രോഗബാധിതനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിതി ഗുരുതരമായി.ഇതേ തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രോഗലക്ഷണങ്ങൾ തീവ്രമായതിനെത്തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബിയ്ക്കായിരിക്കും പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതലകൾ. ഇതിനുള്ള നിർദേശം ബോറിസ് ജോൺസൺ പുറപ്പെടുവിച്ചതായാണ് അറിയാൻ കഴിഞ്ഞത്. മാർച്ച് 27നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.ബോറിസ് ജോൺസൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ ആശംസിച്ചിരുന്നു.
Discussion about this post