കാസർഗോഡ് : കേരള-കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘങ്ങൾ എത്തി. രണ്ട് സംസ്ഥാനങ്ങളും അവരുടെ അതിർത്തിയിൽ മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ ചികിത്സയ്ക്കായി കേരളത്തിൽ നിന്നും അതിർത്തി കടന്ന് മംഗളൂരുവിലേയ്ക്ക് പോകാൻ സാധിക്കൂ. രോഗികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ കടത്തി വിടും.
അതിർത്തിയടച്ച നടപടിയിൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയായെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് അടിസ്ഥാനത്തിലാണ് അതിർത്തിയിൽ രണ്ടു സംസ്ഥാനങ്ങളും മെഡിക്കൽ സംഘങ്ങളെ നിയമിച്ചത്. കേരളത്തിലും കർണാടകത്തിലും ഉള്ള സംഘങ്ങളിൽ യഥാക്രമം നാലും രണ്ടും ഡോക്ടർമാർ വീതമുണ്ട്.
Discussion about this post