ലോക്ഡൗൺ കാലഘട്ടത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേരള പോലീസ് ഇതുവരെ പിടിച്ചെടുത്തത് 27,000 വാഹനങ്ങൾ. വിലക്കു ലംഘിച്ച് നിരത്തിലിറങ്ങിയതിനാണ് ഇവയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തത്.സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടി കിടക്കുന്ന സാഹചര്യത്തിൽ, വാഹനങ്ങൾ വിട്ടു നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ ഉടമസ്ഥർക്കു വിട്ടു നൽകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
നിയമലംഘകർക്കുള്ള പിഴ സ്റ്റേഷനിൽ അടപ്പിയ്ക്കണോയെന്ന കാര്യവും തിങ്കളാഴ്ച തീരുമാനിക്കും.ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. വാഹനങ്ങൾ വിട്ടു നൽകിയാലും കേസും കോടതി നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post