മുംബൈ: ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുമെന്ന ധാരണയില്‍ നാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മുംബൈ റെയില്‍വെ സ്റ്റേഷനില്‍. മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയില്‍വെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ തടിച്ചുകൂടിയത്.
തുടർന്ന് ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി മുംബൈയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളാണ് നാട്ടില്‍പ്പോകാന്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയത്.
ലോക്കഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയകാര്യം ഇവര്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. നേരത്തെ ഏപ്രില്‍ 14 വരെയാണ് ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
Discussion about this post