ഡല്‍ഹി: ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 20 വരെ ഒരു ഘട്ടവും ഇതിന് ശേഷം അടുത്ത ഘട്ടവും എന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ 20 വരെ ഇപ്പോഴുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു കാരണവശാലും പൊതുഗതാഗതമോ, അന്തര്‍ വാഹന സര്‍വീസുകളോ അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ പാടില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാം. രണ്ട് പേര് യാത്ര ചെയ്യാന്‍ പാടില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കാറുകളില്‍ രണ്ട് പേരെ പാടുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 15 പേജോളം വരുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
Discussion about this post