രണ്ടു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെ കുറിച്ചുള്ള അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന.വൈറസിന്റെ പ്രഭവസ്ഥാനമായ വുഹാനിൽ അന്വേഷണം നടത്താൻ അമേരിക്കൻ സംഘത്തിന് അനുമതി നൽകണമെന്ന ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ചൈന തള്ളിയത്.
കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ വൈറസ് വ്യാപനം ആരംഭിച്ച വുഹാനിലെത്തി അന്വേഷണം നടത്തണമെന്നുള്ളത് ട്രംപിന്റെ ദീർഘനാളായുള്ള ആവശ്യമാണ്.എന്നാൽ, മാനവരാശിയുടെ മുഴുവൻ ശത്രുവാണ് വൈറസെന്നും, ലോകത്തിന്റെ ഏതു ഭാഗത്തും എപ്പോൾ വേണമെങ്കിലും അതു പ്രത്യക്ഷപ്പെടാമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ട്രംപിന് നൽകിയ വിശദീകരണം. മറ്റു രാജ്യങ്ങളെ പോലെ, കോവിഡ് രോഗബാധയുടെ ഇരകളാണ് ചൈനയെന്നും അല്ലാതെ കുറ്റവാളികളല്ലെന്നും ചൈനീസ് സർക്കാർ വ്യക്തമാക്കി.കോവിഡ് വ്യാപനം മറ്റു രാജ്യങ്ങളെ അറിയിക്കുന്നതിലും തടയുന്നതിലും ചൈനയ്ക്ക് വീഴ്ച പറ്റിയത് അന്വേഷിക്കണമെന്ന ഓസ്ട്രേലിയൻ സർക്കാരിന്റെ വാദവും ചൈന തള്ളി.
Discussion about this post