ഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോക നേതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ റിപ്പോർട്ട്. അമേരിക്കന്‍ സര്‍വേ ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേയില്‍ 10 ലോക നേതാക്കളില്‍ ഏററവും ഉയര്‍ന്ന റേറ്റിങ് കരസ്ഥമാക്കിയാണ് നരേന്ദ്രമോദി മുന്നിലെത്തിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് യുഎസിലെ സര്‍വേ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു. റേറ്റിങില്‍ സ്ഥിരമായ ഉയര്‍ന്ന അംഗീകാരമാണ് പ്രധാനമന്ത്രിക്ക്. മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്’- ഗ്രാഫ്ര് പങ്കിട്ട് നിര്‍മല സീതാരാമന് ട്വിറ്ററില്‍ കുറിച്ചു.
അമേരിക്ക ആസ്ഥാനമായുള്ള സര്‍വേ ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് ജനുവരി ഒന്നിനും ഏപ്രില്‍ 14നും ഇടയില്‍ നടത്തിയ സര്‍വേയിലാണ് ലോകത്തെ പത്ത് നേതാക്കളില്‍ നരേന്ദ്ര മോദി മുന്നിലെത്തിയത്. സര്‍വേയുടെ രണ്ടു ഗ്രാഫുകളും കേന്ദ്ര മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
ഗ്രാഫുകള്‍ പ്രകാരം നരേന്ദ്ര മോദിയുടെ ലഭിച്ച റേറ്റിങ് 68 പോയിന്റാണ്. തൊട്ടുപിന്നില്‍ മെക്സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവരാണുള്ളത്.
Public opinion based approval ratings of world leaders shown in the charts. @PMOIndia leads #IndiaFightsCorona from the front. Consistent high approval ratings for @narendramodi. Nation has confidence in its leadership in an extraordinary situation due a pandemic. pic.twitter.com/fwrRDsp0o7
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) April 22, 2020
Discussion about this post