കോവിഡ് പോലൊരു മഹാമാരി രാജ്യത്ത് പടർന്ന് പിടിക്കുമ്പോൾ സ്വകാര്യതയേക്കാൾ പ്രധാനം മനുഷ്യ ജീവനാണെന്ന് സംസ്ഥാനസർക്കാർ.രോഗബാധിതരിൽ നിന്നും നിരീക്ഷണത്തിൽ കഴിയുന്ന ആൾക്കാരിൽ നിന്നും ശേഖരിച്ച വ്യക്തി വിവരങ്ങൾ ഒരിക്കലും ചോരില്ലെന്ന് ഉറപ്പു നൽകിയ സർക്കാർ, കരാറിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
സ്പ്രിൻക്ലർക്കെതിരെ അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നും, സ്വകാര്യതയേക്കാൾ പ്രധാനം മനുഷ്യജീവനാണെന്നും വ്യക്തമാക്കിയ സർക്കാർ, കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട 80 ലക്ഷം പേരുടെ വിവരങ്ങൾ വിലയിരുത്തേണ്ടി വരുമെന്നും വെളിപ്പെടുത്തി.അതിനു തക്ക ശേഷിയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലില്ലാത്തത് കാരണവും, അത്തരം ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കാൻ ഒരുപാട് സമയം വേണ്ടതിനാലുമാണ് വിദേശ കമ്പനിയെ ആശ്രയിച്ചത്.സമൂഹ വ്യാപനം ഉണ്ടായാൽ രണ്ടു കോടിയോളം ആൾക്കാരുടെ വിവരങ്ങൾ ശേഖരിക്കേണ്ടി വരുമെന്നും വിവരങ്ങൾ കൃത്യമായി വിലയിരുത്തേണ്ടത് അനിവാര്യമാണെന്നും സർക്കാർ അറിയിച്ചു.
Discussion about this post