പാരീസ് : ഫ്രാന്‍സില്‍ കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം 3000 എന്ന വിധത്തില്‍ വര്‍ദ്ധിച്ചാല്‍ മേയ് 11 ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാകുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല തോതിലാണെന്നതിനാല്‍ കര്‍ശന നിയന്ത്രണം തുടരുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് അടുത്ത മാസം ഏഴിന് പ്രഖ്യാപിക്കും. പാരീസ് മേഖല, കിഴക്ക് ഭാഗത്തെ അല്‍സാസ് ലൊറൈന്‍ എന്നിവിടങ്ങളിലാണ് കൂടുതലായി രോഗബാധയുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം മേയ് 11 ന് ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ സ്വീകരിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്തി. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പതുക്കെയാണെങ്കിലും കൂടി വരുന്നത് ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. മേയ് 11 ന് ശേഷം എല്ലാ കടകളും ചന്തകളും തുറക്കും. എന്നാല്‍ റസ്റ്റാറന്റുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക ധരിക്കണം. കൊറോണ ബാധിതരുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കും. മേയ് 11 മുതല്‍ ഏഴ് ലക്ഷം പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇവരെ 14 ദിവസം സമ്പര്‍ക്കമില്ലാതെ പാര്‍പ്പിക്കും. എല്ലാവര്‍ക്കും മാസ്ക് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ 70000 മരണങ്ങളെങ്കിലും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടിയും കുടുംബങ്ങളുടെ ഒത്തുചേരലുകള്‍ തടസപ്പെടുത്തേണ്ടിയും വന്നിട്ടുണ്ട്. നിക്ഷേപം ഉണ്ടാവാത്തത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമായെന്നും പ്രാധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post