കോവിഡ് പോരാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേനകളുടെ പ്രകടനങ്ങൾ തുടങ്ങി.ജമ്മു കാശ്മീർ മുതൽ തിരുവനന്തപുരം വരെയും ആസാമിലെ ദിബ്രുഗഡ് മുതൽ ഗുജറാത്തിലെ കച്ച് വരെ വ്യോമസേനയുടെ ഫ്ലൈപാസ്റ്റ് നടക്കുന്നു.കാലാവസ്ഥ മോശമായതിനാൽ അല്പം വൈകിയാണ് സൈനിക വിമാനങ്ങൾ പറന്നുയർന്നത്.ഡൽഹിയിലെ രാജ്പഥിൽ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.മിഗ്, ജാഗ്വാർ, സുഖോയ് തീരുമാനങ്ങളാണ് വ്യോമസേനയെ പ്രതിനിധീകരിച്ചുകൊണ്ട് പറന്നുയരുക.
നാവികസേനാ ആസ്ഥാനത്തു നിന്നും പുറപ്പെട്ട ഹെലികോപ്റ്ററുകൾ മറൈൻ ഡ്രൈവിന് മുകളിലൂടെ എറണാകുളം ജില്ലാ ആശുപത്രിയിലും പുഷ്പവൃഷ്ടി നടത്തി. നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ പട്രോളിങ് ബോട്ടുകളും നന്ദിയർപ്പിച്ചു കൊണ്ടുള്ള ബാനറുകളുമായി സ്റ്റീംപാസ്റ്റിൽ പങ്കെടുത്തു.ഇന്ന് രാത്രിയാണ് നാവിക സേനയുടെ യുദ്ധക്കപ്പലുകൾ ദീപാലംകൃതമാവുക.ആദരസൂചകമായി കപ്പലുകൾ ഫോർമേഷനുകളിൽ പ്രഭ ചൊരിഞ്ഞു കൊണ്ട് അണിനിരക്കും.130 കോടി ജനങ്ങളുടെ ആദരവിനെ ഇന്ത്യൻ സൈന്യം പ്രതിനിധീകരിച്ചപ്പോൾ സംതൃപ്തരായി മനസ് നിറഞ്ഞാണ് ആരോഗ്യ പ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
Discussion about this post