തൊടുപുഴ: കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നും നാണയം മോഷ്ടിച്ചതിന് അഡീഷണൽ എസ് ഐയെ കൈകാര്യം ചെയ്ത് നാട്ടുകാർ. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തൊടുപുഴ പള്ളിയുടെ കാണിക്ക വഞ്ചിയിൽ നിന്നാണ് പണം മോഷ്ടിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരിസരത്ത് ആളുകൾ ഇല്ലായിരുന്നു.
ഒരാൾ കാന്തം ഉപയോഗിച്ച് നാണയം മോഷ്ടിക്കുന്നത് പള്ളിയുടെ സമീപത്ത് താമസിക്കുന്ന ഒരാൾ കാണുകയും ഇയാൾ പള്ളി കമ്മിറ്റി അംഗങ്ങളെ ഫോണിൽ വിവരം അറിയിക്കുകയുമായിരുന്നു. കമ്മിറ്റി അംഗങ്ങൾ എത്തിയപ്പോൾ കാണിക്ക വഞ്ചിയുടെ അടുത്ത് കാന്തവുമായി നിന്നയാളെ കണ്ടു. ഇവർ ഇയാളെ തല്ലുകയായിരുന്നു.
സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്തെത്തുകയും രംഗം വഷളാവുകയും ചെയ്തു. അതോടെ താൻ അടുത്തുള്ള സ്റ്റേഷനിലെ അഡീഷനൽ എസ്ഐ ആണെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് തല്ല് പുനരാരംഭിച്ചപ്പോൾ ഇയാൾ നാട്ടുകാരുടെ കാലിൽ വീണ് മാപ്പപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചുണ്ട്.
Discussion about this post