തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ അവ്യക്തത തുടരുന്നു. പ്രവാസികളെ ഏഴ് ദിവസം നിരീക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ 14 ദിവസത്തെ നിരീക്ഷണം എല്ലാവർക്കും നിർബന്ധമാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. അതേസമയം മടങ്ങിവരുന്ന പ്രവാസികളുടെ നിരീക്ഷണ കാലത്തെ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾ സംബന്ധിച്ച കാര്യത്തിലും തീരുമാനമായില്ല. സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായില്ല. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും കണക്കിലെടുത്ത് എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post