ചെക്പോസ്റ്റിൽ നിർത്താതെ ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ച് കാറോടിച്ചു പോയ കശ്മീരി പൗരനെ സൈന്യം വെടിവെച്ചു കൊന്നു.ഗുൽമാർഗ്-നർബൽ റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കാണിച്ച് സാഹസമാണ് യുവാവിന്റെ ജീവനെടുത്തത്.
രാവിലെ 10:20 ഓടെയാണ് വാഗൺ-ആർ ഓടിച്ചു വന്ന യുവാവ് വാഹനം നിർത്താതെ ചെക്ക്പോസ്റ്റ് തകർത്ത് മുന്നോട്ട് പോയത്.രണ്ടാമത്തെ സിആർപിഎഫ് ചെക്പോസ്റ്റിലെ സൈനികർ മുന്നറിയിപ്പായി വെടിയുതിർത്തെങ്കിലും വണ്ടി നിർത്താൻ കൂട്ടാക്കാതെ ഇയാൾ വാഹനത്തിന്റെ വേഗത വർദ്ധിപ്പിച്ചു. ഇതോടെയാണ് സൈനികർ യുവാവിനെ നേരെ വെടിയുതിർത്തത്.തുടർന്ന്, ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വെടിയേറ്റത് നെഞ്ചിലായിരുന്നതിനാൽ മരണം സംഭവിച്ചിരുന്നു.മഖമ ബീർവ സ്വദേശിയായ പീർ മുഹമ്മദാണ് മരിച്ചതെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post