ഭുവനേശ്വർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിനെ കൈവിടാതെ ഒഡീഷയിലെ ക്ഷേത്രങ്ങൾ. കൊറോണയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുരി ജഗന്നാഥ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് 1.51 കോടി രൂപയാണ്.ഒഡീഷയിലെ 62 ക്ഷേത്രങ്ങളാണ് കോവിഡിനെ നേരിടുന്നതിന് സഹായഹസ്തവുമായി രംഗത്തു വന്നിരിക്കുന്നത്.ക്ഷേത്രങ്ങളിൽ നിന്നും മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്.മാർച്ച് 23 ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന് സഹായം ആവശ്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒഡീഷയിൽ 672 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ 166 പേർ രോഗവിമുക്തരാവുകയും 3 പേർ മരണപ്പെടുകയും ചെയ്തു.
Discussion about this post