തിരുവനന്തപുരം: ചിന്നു സുൾഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി. സംഭവത്തിലെ മതതീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.
തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കറിനെ മെയ് 13നാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് നീലേശ്വരത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ചില അർബൻ നക്സലുകൾക്കൊപ്പം വന്ന അഞ്ജന ഹരീഷ് ചിന്നു സുല്‍ഫിക്കര്‍ ആയതു വരെയുള്ള സംഭവങ്ങള്‍ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നുവെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു.
മതതീവ്രവാദ സംഘടനകളുമായും അര്‍ബന്‍ നക്സലുകളുമായും പെൺകുട്ടി ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷണ വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ചിന്നു സുല്‍ഫിക്കറിന്റെ യാത്രാരേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പാണ്. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെ. ഷൈനു ആവശ്യപ്പെട്ടു.
അതേസമയം കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത് എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നും അർബൻ നക്സലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതാണ് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നത്.
Discussion about this post