തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കുട്ടികള്‍ എങ്ങനെ സ്കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകള്‍ ഹോം ക്വോറന്റൈനില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അത്തരം വീടുകളില്‍ നിന്നു പോലും കുട്ടികള്‍ പരീക്ഷയ്ക്കെത്തും. വിദ്യാര്‍ത്ഥികളുടെ ജീവന് വെച്ച് പന്താടരുതെന്നും കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികൾ എങ്ങനെ സ്ക്കൂളുകളിൽ എത്തുമെന്ന് സർക്കാർ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താൻ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയൻ ദുരഭിമാനം വെടിയണം. വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശം പാലിക്കണം.
https://www.facebook.com/KSurendranOfficial/posts/3016979411720008
Discussion about this post