ഡൽഹി: എട്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആര്‍ബിഐ. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു. പണലഭ്യത ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി.
ഇത് കൂടാതെ റിവേഴ്‌സ് റിപ്പോ നിരക്ക് 3,75 ശതമാനത്തില്‍ നിന്ന് 3. 35 ശതമാനമായി കുറച്ചിട്ടുണ്ട്. പണലഭ്യത ഉറപ്പ് വരുത്താനും നടപടിയായി. നിരക്ക് കുറക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. റിപ്പോ നിരക്ക് കുറഞ്ഞതോടെ രാജ്യത്ത് വിവിധ വായ്പകളുടെ പലികള്‍ കുറയും. ഭവന, വാഹന വായ്പക്കാരെ ഇതു കൂടുതല്‍ സഹായിക്കും.
ആഗോള സമ്പദ്ഘടന വലിയ മാദ്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ ധനനയ സമിതിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം 4.7 ശതമാനം വളര്‍ച്ച സാധ്യമായതുകൊണ്ടാണ് മൊത്തം വര്‍ഷത്തേക്ക് അഞ്ച് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചതെന്നും എന്നാല്‍ കൊറോണ പ്രതിസന്ധി ഇതിനെ ബാധിച്ചിരിക്കുകയാണെന്നും ആർബിഐ വ്യക്തമാക്കി.
Discussion about this post