മുപ്പതോളം വർഷങ്ങൾക്കുശേഷം അണുബോംബ് പരീക്ഷണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.യു.എസിലെ പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ചൈനയും റഷ്യയും വളരെ നിശബ്ദമായി അണു പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന്, രാജ്യത്തെ പ്രധാനപ്പെട്ട സുരക്ഷാ ഏജൻസികളുടെ തലവൻമാരും, ഭരണരംഗത്തെ ഉന്നതരും ചേർന്നു നടത്തിയ യോഗത്തിലാണ് ഈ ചർച്ചയുണ്ടായത്.യോഗത്തിൽ എടുത്ത തീരുമാനത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ പരീക്ഷണം നടത്തേണ്ട എന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.സൂചനകൾ വ്യക്തമാക്കുന്നത്, അമേരിക്കയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനമായിരിക്കും അന്തിമമെന്നാണ്.
Discussion about this post