ലോക്ഡൗണിൽ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്റർവ്യൂവിന് ജനങ്ങൾ തടിച്ചു കൂടിയത് വിവാദമായി.സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു മെഡിക്കൽ രംഗത്തു തന്നെ നടന്ന ഈ സുരക്ഷാ ലംഘനം. ആശുപത്രിയിൽ നഴ്സിംഗ് തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിനായി നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ആശുപത്രി ഓഫീസിനു മുന്നിൽ തടിച്ചു കൂടിയത്.
കോവിഡ്-19 ചികിത്സാ കേന്ദ്രം കൂടിയായ കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന സംഭവം വാർത്തയായതോടെ ഇന്റർവ്യൂ നിർത്തി വയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഉദ്യോഗാർഥികളോട് പിരിഞ്ഞു പോകാനുള്ള നിർദ്ദേശം നൽകുകയായിരുന്നു.എല്ലാവരോടും രാവിലെ 9 മണിക്ക് ഇന്റർവ്യൂ എത്തിച്ചേരാൻ നിർദ്ദേശിച്ചതാണ് തിരക്കിന് വഴിവെച്ചത്.
Discussion about this post