നാളുകൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ് ഐപിഎസ് ഇന്ന് വിരമിക്കും.35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ജേക്കബ് തോമസ് ഇന്നലെ സഹപ്രവർത്തകർ നടത്തിയ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തില്ല. അവസാന സർവീസ് സിനിമ ഇന്നലെ അദ്ദേഹം ഓഫീസിലാണ് കിടന്നുറങ്ങിയത്.’സിവിൽ സർവീസ് അവസാന ദിവസത്തെ തുടക്കവും ഒടുക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ’ എന്ന കുറിപ്പോടെ ഈ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ബന്ധുനിയമന പരാതിയിൽ, സിപിഎം നേതാവായ ഇ.പി ജയരാജനെതിരെ കേസ് എടുത്തതോടെയാണ് സർക്കാരുമായി ജേക്കബ് തോമസ് ഇടയുന്നത്.വിജിലൻസിൽ അടിമുടി പരിഷ്കാരങ്ങൾ വരുത്തിയ ജേക്കബ് തോമസിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വേണ്ടി വന്നു.നിയമപോരാട്ടം വഴി തിരികെ എത്തിയെങ്കിലും സർക്കാർ ഐഎംജി ഡയറക്ടർ പദവിയായിരുന്നു നൽകിയത്.
Discussion about this post