ആലപ്പുഴ: ലോക്ക് ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്. അമ്പലപ്പുഴ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരിമണൽ കൊണ്ടുപോകുന്നതിന് എതിരെ സിപിഐ സ്വീകരിച്ച നിലപാടും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സിപിഐ വിമര്‍ശനം.
പൊഴിമുറിക്കലിന്‍റെ മറവിൽ നടക്കുന്നത് കരിമണൽ കടത്താണ്. കുട്ടനാടിന്‍റെ രക്ഷയ്ക്ക് ഇപ്പോഴത്തെ ജോലികൾ ഉപകരിക്കില്ല. ആലപ്പുഴയുടെ തീരം ഇല്ലാതാക്കുന്ന ഖനനം നിർത്തിവയ്ക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ അവസരത്തിലാണ് പ്രതിപക്ഷ സമരവും പിന്നാലെ കേസും വന്നിരിക്കുന്നത്.
Discussion about this post