ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാളിന്റെ പുതിയ ഭൂപടം ഭരണഘടനാഭേദഗതി നടത്താനായി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു.നേപ്പാൾ നിയമമന്ത്രിയായ ശിവ മായ തുമ്പാഹംബെയാണ് പുതിയ ഭൂപടം അംഗീകാരത്തിനായി സമർപ്പിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി,ലിംബിയാധുരാ എന്നിവയാണ് നേപ്പാളിന്റേതായി ഭൂപടത്തിൽ വരച്ചു ചേർത്തിട്ടുള്ളത്.
ഈ സംഭവത്തെ കുറിച്ചു സംസാരിക്കാൻ നേപ്പാൾ തയ്യാറായിരുന്നുവെങ്കിലും പരസ്പരം തുറന്നു സംസാരിക്കുന്നതിന് മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ വിശ്വസ്തതയും പരസ്പര ബഹുമാനവുമുണ്ടാക്കിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത് വരച്ച പുതിയ ഭൂപടം അവതരിപ്പിക്കാനുള്ള നേപ്പാളിന്റെ ഏകപക്ഷീയമായ ഈ തീരുമാനം ചരിത്രപരമായ വസ്തുതകളെയോ തെളിവുകളെയോ ആസ്പദമാക്കിയിട്ടുള്ളതല്ല.അതു കൊണ്ടു തന്നെ, ഇത്തരത്തിൽ ഇന്ത്യൻ അതിർത്തികളിൽ അവകാശം സ്ഥാപിക്കാനൊരുങ്ങിയാൽ അത് രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതികരണമുണ്ടാകുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
Discussion about this post