ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. സർക്കാർ പിടിവാശി കാണിക്കുന്നതിന് പുറകിൽ ദുരൂഹതയുണ്ടെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ.ഭക്തർ ക്ഷേത്ര സമിതികൾ ആവശ്യപ്പെടാതെ ക്ഷേത്രം തുറക്കുന്നത് ആരുടെ താല്പര്യമാണെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു.
“ഹൈന്ദവ സംസ്കാരം അനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ട് പ്രാർത്ഥന വ്യക്തിപരവും.സമൂഹപ്രാർത്ഥന എന്ന ഏർപ്പാട് ക്ഷേത്രങ്ങളിൽ ഹിന്ദു ആചാരപ്രകാരം ഇല്ലാത്തതാണ്. പണമാണ് പ്രശ്നം എങ്കിൽ സമ്പാദ്യം ക്ഷേത്രങ്ങളിൽനിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളിൽ സഹായിക്കണം അല്ലാതെ കയ്യിട്ടുവാരി സർക്കാർ ഫണ്ടിലേക്ക് മാറ്റരുത്” എന്നാണ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞത്.
ക്ഷേത്രങ്ങൾ തുറക്കുന്നതിനെ സംബന്ധിച്ച് ഹിന്ദു സംഘടനകളുടെ അഭിപ്രായം സർക്കാർ ചോദിച്ചില്ലെന്നും സർക്കാരിന്റെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി മാത്രമാണ് ക്ഷേത്രങ്ങൾ തുറക്കണമെന്ന് സർക്കാർ നിർദേശിക്കുന്നതെന്നും ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി ആർവി ബാബു വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ദർശനം അനുവധിക്കുന്നത് ഉചിതമല്ലെന്ന് തന്നെയാണ് പൊതുവേ ഹിന്ദു സമൂഹത്തിന്റെ നിലപാട്.കേരള ക്ഷേത്ര സംരക്ഷണ സമിതി,വിഎച്ച്പി എന്നിവയുടെ കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കുകയില്ലായെന്ന് മുമ്പ് അധികൃതർ അറിയിച്ചിരുന്നു.ക്ഷേത്രങ്ങൾ തുറക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി സമാജം മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
Discussion about this post