കോട്ടയം: കോളേജ് അധികൃതർ കുട്ടിയെ കാണാതായ വിവരം തങ്ങളെ അറിയിച്ചില്ലെന്നും, അന്വേഷിച്ചു ചെന്നപ്പോൾ വളരെ മോശമായാണ് പെരുമാറിയതെന്നും ആരോപിച്ച് കോട്ടയത്ത് മരിച്ച അഞ്ജുവിന്റെ അച്ഛൻ.പ്രിൻസിപ്പലിന്റെ അടുത്തു ചെന്നപ്പോൾ മകൾ ഏതെങ്കിലും ആൺപിള്ളേരുടെ പുറകെ പോയോയെന്നാണ് അന്വേഷിക്കാൻ പറഞ്ഞതെന്ന് അഞ്ജുവിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.കോളേജ് അധികൃതരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെയാണ് അഞ്ജു ആത്മഹത്യ ചെയ്തതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും അഞ്ജുവിന്റെ കുടുംബം.
അതേസമയം, അഞ്ജു കോപ്പിയടിച്ചെന്ന നിലപാടിൽ തന്നെയാണ് ബിവിഎം ഹോളിക്രോസ്സ് കോളേജ് അധികൃതർ ഇപ്പോഴുമുള്ളത്.ക്ലാസിലെ ഇൻവിജിലേറ്റർ ആയ അധ്യാപകൻ ഹാൾടിക്കറ്റിന്റെ പിന്നിൽ അഞ്ജു അന്നത്തെ ഉത്തരം എഴുതി വെച്ചത് കണ്ടെത്തുകയും പരീക്ഷയ്ക്ക് ശേഷം പ്രിൻസിപ്പാൾ അച്ചനെ കാണാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ,പ്രിൻസിപ്പാൾ അച്ചനെ കാണാൻ നിക്കാതെ അഞ്ജു പരീക്ഷാ ഹാൾ വിട്ടു പോയെന്നാണ് കോളേജ് അധികൃതരുടെ വാദം.
Discussion about this post