തിരുവനന്തപുരം: ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള, തിരുവനന്തപുരം കോട്ടയ്!ക്കകത്തുള്ള രാജധാനി കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഓപ്പറേഷന് അനന്തയുടെ ഭാഗമായുള്ള പരിശോധനയില്‍ കയ്യേറ്റം വ്യക്തമായതിനാല്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് വ്യക്തമാക്കിയാണ് നടപടി. അതേസമയം ബാര്‍കോഴക്കേസിലെ പ്രതികാരമാണ് നടപടിക്കുപിന്നിലെന്ന് ബിജു രമേശ് പ്രതികരിച്ചു.
ദുരന്തനിവാരണ അതോറിറ്റിയുടേയും ജില്ലാ ഭരണകൂടത്തിന്റേയും സംയുക്ത പരിശോധനയിലാണ് കയ്യേറ്റം കണ്ടെത്തിയത്. തെക്കനക്കര കനാല്‍ കയ്യേറി നീരൊഴുക്ക് തടഞ്ഞെന്ന് സംയുക്തസമിതി കണ്ടെത്തിയിരുന്നു. വഞ്ചിയൂര്‍ വില്ലേജിലെ 560/364 സര്‍വേ നമ്പരിലിലുള്ള ഭാഗം ബിജു രമേശ് കയ്യേറി കെട്ടിട നിര്‍മാണം നടത്തിയെന്നാണ് വിലയിരുത്തല്‍. ഒ!ഴുക്ക് തടയപ്പെടുന്നത് വെള്ളക്കെട്ടിനും വന്‍ ദുരന്തത്തിനും കാരണമായേക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 16 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ളത്. പരിശോധനയില്‍ കയ്യേറ്റം സ്ഥിരീകരിച്ചതോടെ കെട്ടിടം പൊളിച്ച് കയ്യേറ്റം ഒ!ഴിപ്പിക്കുന്നതുള്പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നടപടിക്കുമുന്നോടിയായി, നിയമ പ്രശ്!നങ്ങളൊ!ഴിവാക്കാന്‍ രാജധാനി കെട്ടിടത്തിന്റെ പ്രതിനിധികളുടെ വാദവും കേട്ടിരുന്നു. കരമടക്കുന്നതിനാല് പുറമ്പോക്ക് ഭൂമി അല്ലാ എന്ന വാദമായിരുന്നു കെട്ടിട ഉടമസ്ഥര്‍ക്ക്.
എന്നാല്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഭൂമി സര്‍ക്കാരിന്റേതാണെന്ന് വ്യക്തമായതോടെ നോട്ടീസ് നല്കി 15 ദിവസത്തിനകം കെട്ടിടം പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ചുമതല.
Discussion about this post