ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ സാഹചര്യം വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഡൽഹിയില്‍ ഇടപെടുമെന്ന കാര്യത്തില്‍ ധാരണയായത്.
ഇരുപതിനായിരം കിടക്കകള്‍ കൂടി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. 500 റെയില്‍വേ കോച്ചുകള്‍ താല്‍ക്കാലിക ആശുപത്രികളാക്കാന്‍ നല്‍കുമെന്ന് യോഗത്തില്‍ ധാരണയായി.
കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി വിട്ടു നല്‍കും. സ്വകാര്യ ആശുപത്രികളില്‍ 60 ശതമാനം കൊറോണ കിടക്കകളില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കും.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ വിളിച്ച യോഗത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു.
Discussion about this post