തിരുവനന്തപുരം : തിരുവനന്തപുരത്തെ പേരൂർക്കട ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വടകര എം പി കെ മുരളീധരനും.സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടുണ്ടെന്ന് ഇരുവരും ആരോപിച്ചു. ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നതിനു മുമ്പ് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ ആശുപത്രി കോവിഡ് കേന്ദ്രമാകുന്നത് അപകടമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കൊറോണയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലമായതു കൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതെന്നും രോഗ ബാധ മൂലം കൂടുതൽ ആളുകൾ മരിക്കുന്നതെന്നും കെ.മുരളീധരൻ എം.പി വ്യക്തമാക്കി. ആവശ്യത്തിന് വെന്റിലേറ്റർ സൗകര്യം പോലുമില്ലാത്ത പേരൂർക്കട ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post