കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹനാ ഫാത്തിമയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് രഹനക്കെതിരെ പോലീസ് കേസെടുത്തത്.രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും രഹ്ന ഒളിവിലാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.ഇതിനു തൊട്ടു പിന്നാലെയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്.തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്ന വാദമാണ് രഹ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്.
അഭിഭാഷകനായ അരുണ്‍ പ്രകാശാണ് രഹ്നാ ഫാത്തിമയ്ക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.കുട്ടികളെ കൊണ്ട് രഹ്ന ഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ ഒരു ഓണ്‍ലൈന്‍ മാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി.ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.സംഭവം വിവാദമായതോടെ സംസ്ഥാന ബാലവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നല്കിയിരുന്നു.
Discussion about this post