പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള യുഎൻ സുരക്ഷാ സമിതിയുടെ പ്രസ്‌താവന വൈകി. ഇന്നലെ നടന്ന യോഗത്തിൽ കറാച്ചിയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചതാണ് സുരക്ഷാ സമിതിയിലെ അംഗങ്ങളെ അസ്വസ്ഥരാക്കിയത്.വ്യക്തമായ തെളിവുകളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല പാകിസ്ഥാന്റെ ആരോപണം.ഇന്ത്യ ഈ ആരോപണം തള്ളിയിട്ടുണ്ട്.
അതേ സമയം, സംഭവത്തിൽ യുഎൻ പ്രതികരണം വൈകിയതിൽ പ്രതിഷേധമറിയിച്ച് ചൈന രംഗത്ത് വന്നിട്ടുണ്ട്.പ്രതികരണം വൈകുന്നത് ആക്രമണത്തിനിരയായവർക്ക് നല്ല സൂചനകളായിരിക്കില്ല നല്കുകയായെന്ന് ഒരു ചൈനീസ് നയതന്ത്രജ്ഞൻ വ്യക്തമാക്കി. ചൈന തന്നെയാണ് ജെയ്ഷ് -ഇ -മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം പാകിസ്ഥാന്റെ നിർദ്ദേശപ്രകാരം ഒരുപാടു വട്ടം തടഞ്ഞത് എന്നതും രസകരമായ മറ്റൊരു വസ്തുതയാണ്.കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തിൽ 4 തീവ്രവാദികളുൾപ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post