തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടത് മുന്നണിയിൽ എടുക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും കൊമ്പു കോർക്കുന്നു. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് കടുപ്പിച്ചു. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ലെന്ന് കാനം വ്യക്തമാക്കി.
മൂന്നു മുന്നണിയുമായി ജോസ് കെ.മാണി വിലപേശുന്നതായി കാനം പറഞ്ഞു. ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെ. എം.പി.വീരേന്ദ്രകുമാര്‍ മുന്നണിയിലേക്കു വന്നത് അങ്ങനെയാണെന്നും കാനം ചൂണ്ടിക്കാട്ടി. കടുത്ത നിലപാടെടുത്താല്‍ മുന്നണിയില്‍നിന്നു പുറത്തു പോവേണ്ടി വരില്ലേ എന്ന ചോദ്യത്തിന്, മുന്നണി എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും കാനം രാജേന്ദ്രൻ മറുപടി നൽകി.
65 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിക്കണമെന്നും കാനം പറഞ്ഞു. 1965ല്‍ സിപിഎം മത്സരിച്ചത് ഒറ്റയ്ക്കല്ല. മുസ്‌ലിം ലീഗിനെ അടക്കം ഒപ്പം കൂട്ടിയാണെന്നും കാനം ഓർമ്മിപ്പിച്ചു.
Discussion about this post