കള്ളക്കടത്തു മാഫിയ സംഘത്തിന്റെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായിക്ക് ധാർമ്മികമായി അവകാശമില്ലെന്ന് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി അദ്ദേഹം സ്വയം മാതൃകയാവണം. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോൽ സ്ഥാനത്ത് ഇരിക്കുന്നത് രാഷ്ട്ര സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നക്ക് മുഖ്യമന്ത്രിയുമായും സി.പിഎം നേതാക്കളുമായുള്ള ബന്ധം അന്വേക്ഷിക്കണം. ശിവശങ്കരനെ ഇപ്പോൾ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ വരാതിരിക്കാനാണ്. ഇവിടെ ലാവ്ലിൻ കേസ് പോലെ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ചില മാഫിയാ സംഘങ്ങളാണ്. ഐടി വകുപ്പിൽ നിന്ന് അനധികൃതവും നിയമവിരുദ്ധവുമായി മുഖ്യമന്ത്രിയുടെ മകൾ പലതും നേടി. ഇതിന്റെ പ്രത്യുപകാരമായാണ് ശിവശങ്കരന് അമിത അധികാരങ്ങൾ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post