ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍ മാസം വരെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന.
1.49 ലക്ഷം കോടി രൂപ ചിലവ് വരുന്ന പദ്ധതി 81 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 7.4 കോടി സ്ത്രീകള്‍ക്ക് സെപ്റ്റംബർ വരെ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വീതം വിതരണം ചെയ്യാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
24 ശതമാനം ഇപിഎഫ് വിഹിതം കുറയ്ക്കുന്നത് ഓഗസ്റ്റ് വരെ നീട്ടാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.








Discussion about this post