ഇസ്ലാമാബാദ്: പഞ്ചാബിലെ സിന്ധൂനദീതടകാലം മുതൽ ഹൈന്ദവസംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന പ്രദേശമാണ്. സാവന്‍ നദിക്കരയില് ബിസി 3000 മുതലെങ്കിലും മനുഷ്യവാസമുണ്ടായിരുന്നെന്നതിനും വലിയ ഒരു നാഗരികതയുടെ ആവാസസ്ഥാനമായിരുന്നു എന്നതിനും അനേകം തെളിവുകളുണ്ട്. എന്നാൽ ഇന്ന് ആ നഗരത്തില്‍ ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ ഇസ്ലാമിക എതിർപ്പ് തടസ്സമാവുകയാണ്.
ഹരേകൃഷ്ണ പ്രസ്ഥാനം ഇസ്ലാമബാദില്‍ നടത്താനിരുന്ന ക്ഷേത്രനിർമ്മാണം എതിർപ്പുകൾ കാരണം നിർത്തിവച്ചു. ഇസ്ലാമിക തത്വങ്ങൾക്ക് എതിരാണ് ക്ഷേത്രനിർമ്മാണം എന്ന് പറഞ്ഞ് ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ് രംഗത്തെത്തിയിരിക്കുകയാണ്. ഈ ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ല എന്ന് ജാമിയ അഷറഫിയ എന്ന മതസംഘടന ഫത്വ പുറപ്പെടുവിച്ചിട്ടുമുണ്ട്. ക്ഷേത്രനിർമ്മാണവുമായി മുന്നോട്ടുപോയാൽ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്ലാമിക ശക്തികൾ താക്കീത് നല്കിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മതിൽക്കെട്ടുകൾ പണിഞ്ഞപ്പോൾ തന്നെ പരശ്ശതം ഇസ്ലാമിക സംഘടനകളാണ് എതിർപ്പുമായെത്തിയത്. പാകിസ്ഥാൻ ഗവണ്മെന്റ് ഈ വിഷയം ഇസ്ലാമിക മൗലവിമാരുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇസ്ലാമിക മൗലവിമാരുടെ തീരുമാനം വരുന്ന വരെ കോടതിയിലുള്ള കേസുകളിൽ വിധി പറയൽ നീട്ടിവച്ചിരിക്കുകയുമാണ്.
1947ല് പാകിസ്ഥാൻ രൂപീകരിച്ചതിനു ശേഷം ആ രാജ്യത്ത് ഒരൊട ഹിന്ദു ക്ഷേത്രം പോലും നിർമ്മിക്കാൻ അനുവദിച്ചിട്ടില്ല. ലക്ഷക്കണക്കിനു ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2017ല് നവാസ് ഷെരീഫാണ് പാകിസ്ഥാൻ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി നിർമ്മിക്കുന്ന ഈ ക്ഷേത്രത്തിന് അനുവാദം നല്കിയത്.
സാധാരണ ഹിന്ദുക്കളെ കഠിനമായി ഉപദ്രവിച്ചാലും ഹരേകൃഷ്ണാ ഭക്തരെ ഉപദ്രവിക്കാൻ പാകിസ്ഥാൻ ഭരണകൂടത്തിന് സാധാരണ ഭയമാണ്. ഹരേകൃഷ്ണാ പ്രസ്ഥാനത്തിന് അമേരിക്കയിലും യൂറോപ്പിലും ഭരണകൂടങ്ങൾക്കിടയിലും വ്യവസായ ഭീമന്മാർക്കിടയിലുമുള്ള സ്വാധീനമാണ് അതിനു കാരണമായി പറയുന്നത്. അതുകൊണ്ട് മാത്രവുമാണ് ഇത്തരമൊരു ക്ഷേത്രം നിര്‍മ്മിക്കാന്‍ മനസ്സില്ലാമനസ്സോടെയെങ്കിലും നവാസ് ഷെരീഫിന് സമ്മതിക്കേണ്ടി വന്നതും എന്നാണ് വിലയിരുത്തൽ.
ലക്ഷക്കണക്കിനു ഹിന്ദുക്കളാണ് പാകിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തുന്നത്. ആയിരക്കണക്കിനു ഹിന്ദു പെണ്കുട്ടികളേയാണ് പാകിസ്ഥാനിൽ തട്ടിക്കൊണ്ട് പോയി മതം മാറ്റപ്പെടുന്നത്. 428 ക്ഷേത്രങ്ങളുണ്ടായിരുന്നതില്‍ വെറും 28 എണ്ണം മാത്രമാണ് ഇന്ന് പാകിസ്ഥാനിൽ ബാക്കിയുള്ളത്. ക്രിസ്ത്യാനികൾക്കെതിരേയും സിക്കുകാർക്കെതിരേയും സമാനമായ ആക്രമണങ്ങളാണ് പാകിസ്ഥാനിൽ നടക്കുന്നത്.
Discussion about this post