തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളും സ്വർണക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് കേന്ദ്രസർക്കാർ കേസ് വിട്ടുകൊടുത്തത്.
കേന്ദ്രസർക്കാരിലെ ഉന്നതർ ഈ വിഷയം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെയാണ് കേസ് എൻഐഎയ്ക്ക് വിട്ടത് കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.ഇരുപതിലധികം പേർ കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുണ്ട്. ഇവരിൽ പലരും സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
Discussion about this post