ഡൽഹി: സ്വർണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക് നീളുന്നു. കേസിലെ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്.
ഫാസില്‍ നേരത്തെയും ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണ്ണം കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായാണ് എൻ ഐ എക്ക് ലഭിച്ച വിവരം.
കള്ളക്കടത്ത് സ്വർണ്ണം വാങ്ങിയ വ്യക്തികൾക്ക് ഭീകര പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളതായാണ് സൂചന. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങൾ ഊർജിതമായി മുന്നോട്ടുപോവുകയാണ്. വിദേശ രാജ്യങ്ങളിൽ പോയി അന്വേഷണം നടത്താനുള്ള അധികാരം എൻ ഐ എയ്ക്ക് ഉണ്ട്. യു എ ഇ സർക്കാരുമായി നിലവിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോകാനും സാദ്ധ്യതയുണ്ട്.
Discussion about this post