തൃശ്ശൂർ : ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ.പട്ടാമ്പി സ്വദേശിയായ നെല്ലിക്കാതിരി കല്ലേടത്ത് വീട്ടിൽ ലത്തീഫാണ് അറസ്റ്റിലായത്.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മല്ലപ്പള്ളിയിൽ നിന്നും ബൈക്കിലെത്തിയ ലത്തീഫ് തൃശ്ശൂർ കുന്നംകുളത്തെ വാടക വീട്ടിലെത്തിച്ചു.മറ്റൊരു സുന്ദരനായ പുരുഷന്റെയും ആഡംബര വീടിന്റെയും ഫോട്ടോ കാണിച്ചാണ് ഇയാൾ പെൺകുട്ടിയെ വലയിലാക്കിയത്. യാത്രയിലുടനീളം ഹെൽമറ്റ് മാറ്റാൻ തയ്യാറാവാതിരുന്ന ഇയാൾ പെൺകുട്ടിയുടെ സിം കാർഡ് ഉപേക്ഷിപ്പിച്ചു.
വാടക വീട്ടിലെത്തി ഹെൽമറ്റ് മാറ്റിയപ്പോഴാണ് പെൺകുട്ടിക്ക് അബദ്ധം മനസ്സിലായത്.തുടർന്ന് നാല് ദിവസം പെൺകുട്ടിയെ നിരന്തര ബലാൽസംഗത്തിനിരയാക്കി. ഇടയ്ക്ക് എങ്ങനെയോ ലഭിച്ച വൈഫൈ ഇന്റർനെറ്റ് സംവിധാനത്തിലൂടെ താൻ അപകടത്തിലാണെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.ഇയാൾ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Discussion about this post