വടക്കൻ അഫ്ഗാനിസ്ഥാനിൽ കാർബോംബ് സ്ഫോടനം നടത്തി താലിബാൻ പത്ത് പേരെ കൊലപ്പെടുത്തി.അനേകമാൾക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ പതിന്മടങ്ങ് വർദ്ധിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വടക്കൻ അഫ്ഗാനിസ്ഥനിലെ അയ്‌ബാക് എന്ന സ്ഥലത്തെ അഫ്ഗാൻ സുരക്ഷാ ഏജൻസിയുടെ കാര്യാലയത്തിനടുത്താണ് കാർ ബോംബ് സ്ഫോടനം നടന്നത്.അനേകം ചെറു സ്ഫോടനങ്ങൾ ഇതെത്തുടർന്ന് പരമ്പരയായി ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.ഒപ്പം, ഭീകരവാദികൾ സുരക്ഷാ സൈനികർക്ക് നേരേ വെടിയുതിർത്തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സംഭവത്തിൽ നാല് താലിബാൻ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്.
പത്ത് പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും 54 പേർക്ക് ഗുരുതരമായി പരിക്കെറ്റെന്നും പ്രവിശ്യാ ഗവർണർ അബ്ദുൾ ലതീഫി ഇബ്രാഹീമി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ പലയിടങ്ങളിലായി ഇരുപത്തഞ്ച് അഫ്ഗാൻ സുരക്ഷാ സൈനികരെ താലിബാനികൾ കൊലപ്പെടുത്തിയിരുന്നു. താലിബാനുമായി സമാധാനചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ.
Discussion about this post