17 വർഷങ്ങൾക്കു ശേഷം അമേരിക്ക നടപ്പിലാക്കാനൊരുങ്ങിയ വധശിക്ഷ നീട്ടിവെച്ചു. 1996-ൽ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ ഡാനിയേൽ ലൂയിസ് എന്നയാളുടെ വധശിക്ഷയാണ് ഫെഡറൽ കോടതി ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നീട്ടിവെച്ചത്.ലെതൽ ഇൻജെക്ഷൻ വഴി ഡാനിയേൽ ലൂയിസിനെ വധശിക്ഷയ്ക്കു വിധേയനാക്കാനായിരുന്നു അമേരിക്കയുടെ ഫെഡറൽ കോടതി വിധിച്ചിരുന്നത്.എന്നാൽ, കുറ്റവാളിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുന്ന രീതിയായ ലീതൽ ഇൻജെക്ഷൻ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.ഇതേ തുടർന്നാണ് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന വധശിക്ഷ ഇൻജംങ്‌ഷൻ ഓർഡർ വഴി കോടതി മാറ്റി വെച്ചത്.
കുറ്റം ചെയ്യാൻ ഡാനിയേലിന് സഹായങ്ങൾ ചെയ്തു കൊടുത്തയാൾക്കും കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്.ഇവരുടേതടക്കം 4 പേരുടെ വധശിക്ഷ കോടതി നീട്ടിവെച്ചിട്ടുണ്ട്.78 പേരെ ഫെഡറൽ കോടതി വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 3 പേരുടെ ശിക്ഷ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ.
Discussion about this post