തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നിലവിൽ നടക്കുന്നത്. സൗഹൃദത്തിന്റെ മറവിൽ കുറ്റകൃത്യവുമായി ശിവശങ്കറിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
നേരത്തെ ശിവശങ്കറിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ നേരിട്ട് എത്തിയാണ് കസ്റ്റംസ് ഡി ആർ ഐ ഉദ്യോഗസ്ഥർ മൊഴിയെടുപ്പിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകാനെത്തിയ സമയത്ത് ശിവശങ്കർ വീട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. നോട്ടീസ് നൽകി നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തിരുന്നു.
Discussion about this post