തിരുവനന്തപുരം: സ്വര്‍ണ കടത്തുകേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ വകുപ്പുതല നടപടി. അന്വേഷണ വിധേയമായി ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ സർവ്വീസ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് നടപടി. സർവ്വീസിന് നിരക്കാത്ത പ്രവർത്തനം ഉണ്ടായിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ രേഖ ചമച്ച കേസിൽ വകുപ്പ് തല അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വലിയ വീഴ്ചകൾ എം ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
മുഖ്യമന്ത്രി സിപിഎം നേതാക്കുമായി സാഹചര്യങ്ങൾ വിശദമായി ചര്‍ച്ച ചെയ്തിരുന്നു.
Discussion about this post