തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ നിർണ്ണായക മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കെന്ന് കേസിലെ മുഖ്യ പ്രതി സരിത്ത് മൊഴി നൽകി.
ശിവശങ്കറുമായി അടുത്ത ബന്ധം തനിക്കുണ്ട്. തന്റെ വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ശിവശങ്കർ ഇടപെട്ടിരുന്നു. ജലാൽ വഴിയാണ് കള്ളക്കടത്ത് സ്വർണ്ണം വിറ്റിരുന്നത്. സ്വപ്ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലും സ്വർണം കടത്തിയിരുന്നു. ഫൈസൽ ഫരീദ് തന്നോടൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണെന്നും സരിത്ത് മൊഴി നൽകി.
ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ മൊഴികൾ പുറത്ത് വന്ന സാഹചര്യത്തിൽ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. സരിത്തും ശിവശങ്കറും തമ്മിൽ ഫോൺ വഴി നിരവധിതവണ ബന്ധപ്പെട്ടതിന്റെ രേഖകൾ നേരത്തെ പുറത്ത് വന്നിരുന്നു.
Discussion about this post