ദിസ്പൂര്‍: അസമിലെ ബാഗ്ജാന്‍ എണ്ണക്കിണറിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് വിദേശ സാങ്കേതികവിദഗ്ദര്ക്ക് പരിക്ക്. ടിന്‍സുകിയ ജില്ലയിലെ ബാഗ്ജാനിലെ അഞ്ചാം നമ്പര്‍ എണ്ണക്കിണറിലാണ് പൊട്ടിത്തെറിയുണ്ടായത്. എണ്ണക്കിണറില്‍ ആഴ്ചകളായി തുടരുന്ന തീപിടുത്തം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് സാങ്കേതിക വിദഗ്ദ്ധരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 27നാണ് എണ്ണക്കിണറില്‍ നിന്ന് എണ്ണയും വാതകവും ക്രമാതീതമായി പുറത്തു വന്നതിനെത്തുടര്‍ന്ന് അപകടമുണ്ടായത്. സംഭവത്തില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അഗ്നിരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒന്‍പതിനാണ് എണ്ണക്കിണറില്‍ തീപിടുത്തമുണ്ടായത്. 56 ദിവസമായിട്ടും തീപിടുത്തം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്തു നിന്നു ഇതുവരെ 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ജൂലായ് ഏഴോട് കൂടി തീപിടുത്തവും എണ്ണച്ചോര്‍ച്ചയും അവസാനിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അസമില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയം ആരംഭിച്ചതോടെ നടപടികള്‍ വൈകുകയായിരുന്നു.
Discussion about this post