വാഷിങ്ടൺ : കോവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമാണോ ദരിദ്രമാണോ എന്നതല്ല, ആരോഗ്യ മേഖലയിൽ മികവു കാണിക്കുകയും ഭരണകൂടത്തിന് സമീപനമടക്കമുള്ള കാര്യങ്ങൾ ഒറ്റക്കെട്ടായി വരികയും ചെയ്താൽ കോവിഡിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ഡോക്ടർ മരിയ വാങ്കെർക്കോവ് പറഞ്ഞു.
ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ പോലും നിയന്ത്രണ വിധേയമായത് ചൂണ്ടിക്കാട്ടിയായിരുന്നു മരിയയുടെ പ്രതികരണം. മാസ്ക് ധരിക്കൽ സാമൂഹിക അകലം പാലിക്കൽ ജാഗ്രതയോടെ ഇരിക്കൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അവർ എടുത്തു പറഞ്ഞു.വാക്സിൻ ഗവേഷണത്തിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും, അടുത്ത വർഷത്തോടെയല്ലാതെ മനുഷ്യരിൽ ഉപയോഗിക്കാനാവില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.
Discussion about this post