കാബൂൾ : ഈദുൽ ഫിത്ർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അഫ്ഗാനിസ്ഥാനിൽ 17 പേർ കൊല്ലപ്പെട്ടു.കടകൾക്കടുത്തായ കാരണം കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഭീകരാക്രമണമുണ്ടായത്.
ഗവർണറുടെ കാര്യാലയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് നിമിഷനേരം കൊണ്ട് അഗ്നിഗോളമായത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സ്ഫോടനത്തിനു പുറകിൽ താലിബാൻ ആണെന്നാണ് ഏജൻസികൾ സംശയിക്കുന്നത്.
Discussion about this post