മുംബൈ: ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം പൂർണ്ണമായും ചൈനക്ക് നഷ്ടപ്പെടുന്നു. ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് ചൈനക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
നിലവില്‍ ഫോക്‌സ്‌കോണും വിസ്‌ട്രോണും ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. പെഗാട്രോണ്‍ എന്ന മൂന്നാമതൊരു കമ്പനികൂടി ഉടനെ രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ്. നിലവില്‍ ആപ്പിളിലന്റെ 95ശതമാനം നിര്‍മാണവും ചൈന കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആഗോള ഉത്പാദനത്തിന്റെ 10ശതമാനം നിര്‍മാണവും ഇന്ത്യയിൽ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 2,17,300 കോടി രൂപ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് പദ്ധതിയുടെ ഭാഗമാകാനാണ് ആപ്പിൾ തയ്യാറെടുക്കുന്നത്.
ചൈനയെ വെല്ലുന്ന രീതിയിൽ ഇന്ത്യയിൽ നിന്നും അന്താരാഷ്ട്ര മൊബൈൽ ബ്രാൻഡുകളുടെ കയറ്റുമതി വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം 2016-17വര്‍ഷത്തില്‍ 900 കോടി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളാണ് കയറ്റുമതി ചെയതത്. 2017-18 വര്‍ഷത്തില്‍ ഇത് 1,300 കോടിയായും 2018-19വര്‍ഷത്തില്‍ 11,200 കോടിയായും 2019-20 വര്‍ഷത്തില്‍ 27,200 കോടിയായും ഉയര്‍ന്നിരുന്നു.
ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം പൂർണ്ണമായും ചൈനക്ക് നഷ്ടമാകുന്നത് ഇന്ത്യക്ക് വൻ തോതിൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post