തിരുവനന്തപുരം : ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘവുമായി സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷണം നടത്തും. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനായ കെ.ടി റമീസ് ടാൻസാനിയ സന്ദർശിച്ചിരുന്നുവെന്ന് മുമ്പ് അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ആഫ്രിക്കൻ ലഹരിമരുന്ന് സംഘങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ബന്ധമുണ്ടോയെന്ന അന്വേഷണം എൻഐഎ ശക്തമാക്കിയത്.രമേശിനെ ചോദ്യം ചെയ്തപ്പോൾ ടാൻസാനിയയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നതായി റമീസ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത മുഹമ്മദ് അലി ഇബ്രാഹുമായുള്ള തെളിവെടുപ്പ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തമ്പാനൂരുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, കോവളത്തെ ഹോട്ടൽ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
Discussion about this post