ജോധ്പൂർ : ഇന്ത്യയിലേക്ക് പാക്കിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി.രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിൽ ആറുപേർ പ്രായപൂർത്തിയായവരും അഞ്ചു പേർ കുട്ടികളുമാണ്.സംഭവത്തെ തുടർന്ന് രാത്രി കൃഷി സ്ഥലത്ത് കാവൽ കിടക്കാൻ പോയ കുടുബത്തിലെ മറ്റൊരു അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2015 -ൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഇന്ത്യയിലെത്തിയ ഭിൽ സമുദായത്തിൽപ്പെട്ട ഇവർ കഴിഞ്ഞ ആറുമാസമായി താമസിച്ചിരുന്നത് ലോഡ്ത ഗ്രാമ ഫാമിലാണ്.മൃതദേഹങ്ങളിൽ നിന്നും പരിക്കേറ്റ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷെ, കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.സംഭവത്തിൽ ദൂരൂഹത നിലനിൽക്കുന്നതിനാൽ ഫോറൻസിക് ഉദ്യോഗസ്ഥരെയും ഡോഗ് സ്ക്വാഡിനെയും സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയിട്ടുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
Discussion about this post